Discover
കുട്ടിക്കഥകള്‍ | Malayalam Stories For Kids
കുട്ടിക്കഥകള്‍ | Malayalam Stories For Kids
Author: Mathrubhumi
Subscribed: 26Played: 299Subscribe
Share
© The Mathrubhumi Printing & Publishing Co Ltd
Description
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...
291 Episodes
Reverse
ബാലു എന്ന വില്ലാളി അമ്പയത്തിൽ അതിവിദഗ്ധന ആണ്. ബാലു കുട്ടിക്കാലം മുതൽ അമ്പയത്തിൽ പരിശീലനം തുടങ്ങിയ ബാലു ഇന്ന് അറിയപ്പെടുന്ന വില്ലാളി വീരനാണ്. നാടുനീള പ്രദർശനങ്ങൾ വെച്ച് ബാലു തന്റെ കഴിവ് കാണിക്കാറുണ്ട്. ദൂരെ വെച്ച വട്ടത്തിലുള്ള ലക്ഷ്യത്തിൽ അമ്പു കൊള്ളിക്കുക മാത്രമല്ല ലക്ഷ്യത്തിൽ തറച്ചുവെച്ചിരിക്കുന്ന അമ്പിന്റെ നടുവിലൂടെ മറ്റൊരു അമ്പ് പായിച്ച് അത് രണ്ടായി പിളർത്തുന്ന വിദ്യ വരെ കാണിക്കാറുണ്ട്. അങ്ങനെ അമ്പയത്ത് വിദ്യയിൽ ബാലുവിനെ തോൽപ്പിക്കാൻ ആ നാട്ടിലോ അയൽനാട്ടിലോ ആരുമില്ലാതായി. കഥ: സന്തോഷ് വള്ളിക്കോട്. അവതരണം: ഷൈന രഞ്ജിത്ത്.
വങ്കദേശത്തെ ജയസിംഹ മഹാരാജാവിൻ്റെ അംഗരക്ഷകനായിരുന്നു സുബാഹു. ഒരിക്കൽ ജയസിംഹൻ സുബാഹു മൊത്ത് നായാട്ടിനായി കാട്ടിലെത്തി. ദൂരെയായി മാനുകളെ കണ്ട് രാജാവ് ഒരു മരത്തിനു പിന്നിൽ നിന്ന് വില്ലുകുലച്ചു. എന്നാൽ ഈ സമയം രാജാവിൻ്റെ തൊട്ടുപിന്നിൽ ഒരു ഉഗ്രൻ സർപ്പം പത്തി വിടർത്തി നിൽക്കുന്നുണ്ടായിരുന്നു. സുബാഹു ഇത് കണ്ടു ഞൊടിയിടയിൽ അയാൾ തൻ്റെ വാൾ സർപ്പത്തിൻ്റെ തല ലക്ഷ്യമാക്കി വീശി. തലയറ്റ് സർപ്പം നിലം പതിച്ചു. ഞെട്ടിതിരിഞ്ഞു നോക്കിയ രാജാവിന് കാര്യം മനസ്സിലായി. അദ്ദേഹം സുബാഹുവിനോട് നന്ദി പറഞ്ഞു. അപ്പോൾ സുബാഹു കരുതി രാജാവിൻ്റെ ജീവൻ രക്ഷിച്ചതിന് കൊട്ടാരത്തിൽ ചെല്ലുമ്പോൾ എന്തെങ്കിലും പാരിതോഷികം കിട്ടാതിരിക്കില്ല. കൊട്ടാരത്തിൽ എത്തിയ രാജാവ് ഒരു മധുര നാരങ്ങയാണ് സുബാഹുവിന് നൽകിയത്. പക്ഷേ കഷ്ടം, രാജാവിൻ്റെ ജീവൻ രക്ഷിച്ചതിന് കിട്ടിയ സമ്മാനം കണ്ടില്ലേ, സുബാഹു മനസ്സിൽ ശപിച്ചുകൊണ്ട് അത് വാങ്ങി. കേൾക്കാം കുട്ടിക്കഥകൾ. അവതരണം: ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
പണി നടക്കുന്ന ഒരു കെട്ടിടത്തിനടുത്ത് ദിവസവും കുറേ കുട്ടികൾ കളിക്കാൻ എത്താറുണ്ടായിരുന്നു. അവർ ഓരോരുത്തരും പിന്നിലായി വരിനിന്ന് തീവണ്ടി പോലെ ഓടി കളിക്കുകയാണ് പതിവ്. മുന്നിൽ നിൽക്കുന്നവന്റെ ഷർട്ടിൽ തൊട്ടുപിന്നിൽ നിൽക്കുന്നവൻ പിടിക്കും അവന്റെ ഷർട്ടിൽ തൊട്ടുപിന്നിലുള്ളവനും. ഓരോ ദിവസവും എൻജിനായും ബോഗികളായും നിന്നവർ പരസ്പരം മാറും എന്നാൽ എല്ലാ ദിവസവും ഒരു കുട്ടി മാത്രം തീവണ്ടിയുടെ ഏറ്റവും പിന്നിലുള്ള ഗാർഡിന്റെ റോളിലാണ്. തീവണ്ടി ഓടുമ്പോൾ ഏറ്റവും പിന്നിലായി അവൻ തന്റെ മുന്നിലുള്ളവന്റെ ഷർട്ടിൽ പിടിച്ച് ഒരു തുണിയും വീശി തീവണ്ടിയുടെ ഭാഗമായി ഓടിക്കൊണ്ടിരിക്കും. കേൾക്കാം കുട്ടിക്കഥകൾ. അവതരണം: ഷൈന രഞ്ജിത്ത്. കഥ: സന്തോഷ് വള്ളിക്കോട്. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി.ബി.എസ്.
ഒരിടത്ത് ഒരു അമ്മുമ്മ ഉണ്ടായിരുന്നു. അവരുടെ ഏകമകനാണ് ജാക്ക്. പെരുമാറ്റം കൊണ്ടും സ്വഭാവം കൊണ്ടും ആ നാട്ടിലെ സുന്ദരന്മാരായ ചെറുപ്പക്കാരെക്കാൾ മുന്നിലായിരുന്നു ജാക്ക്. തലയിൽ കൂർമ്മൻ തൊപ്പി, കാലിൽ ഉയരമുള്ള ചെരുപ്പ്, മഞ്ഞുപോലെ വെളുത്ത ഒരു തൂവാല എന്നിവ കൂടാതെ ദൂരയാത്രക്കായി ഒരു ഭീമൻ താറാചെക്കനും അമ്മുമ്മയ്ക്കും ജാക്കിനും സ്വന്തമായി ഉണ്ടായിരുന്നു. അവതരണം: ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
ധ്യാനദത്തൻ എന്ന പണ്ഡിതനായ സന്യാസിയുടെ ആശ്രമത്തിൽ ധാരാളം ശിഷ്യന്മാർ ഉണ്ടായിരുന്നു. ഒരുദിവസം എല്ലാ ശിഷ്യന്മാരും കൂടി ഗുരുവിന്റെ അടുത്തെത്തിയിട്ട് പറഞ്ഞു, "ഗുരു മനസ്സിന് ശാന്തിയും സമാധാനവും കിട്ടാനായി ഞങ്ങൾ എല്ലാവരും കൂടി ക്ഷേത്രങ്ങളിലേക്ക് ഒരു തീർത്ഥയാത്ര നടത്താൻ തീരുമാനിച്ചു". ശരി നിങ്ങൾ പൊയ്ക്കോളൂ എന്ന് സമ്മതിച്ച ഗുരു, ശിഷ്യന്മാരോട് ഒരു നിമിഷം നിൽക്കാൻ ആവശ്യപ്പെടുകയും ആശ്രമവളപ്പിലെ പച്ചക്കറി തോട്ടത്തിൽ നിന്ന് കുറെ പാവക്ക പറിച്ചെടുക്കുകയും ചെയ്തു. അത് ഓരോ ശിഷ്യനും നൽകിയിട്ട് അദ്ദേഹം പറഞ്ഞു, "നിങ്ങൾ ഏത് ക്ഷേത്രത്തിൽ പോയാലും ഇത് കയ്യിൽ ഉണ്ടാവണം. തിരിച്ചുവരുമ്പോൾ കൊണ്ടുവരികയും വേണം".ഗുരു പറഞ്ഞത് സമ്മതിച്ച് ശിഷ്യന്മാർ യാത്രയായി. കേൾക്കാം കുട്ടിക്കഥകൾ. കഥ: സന്തോഷ് വള്ളിക്കോട്. അവതരണം: ഷൈന രഞ്ജിത്ത്. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
കൗശാമ്പിയിൽ പണ്ട് ജ്ഞാനദത്തൻ എന്നൊരു ഗുരു ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആശ്രമത്തിൽ ധാരാളം ശിഷ്യന്മാരും കൗശാമ്പി ഭരിച്ചിരുന്ന ധർമേന്ദ്ര രാജാവിന്റെ മകനായ ജിതേന്ദ്രനും അവിടെയാണ് പഠിച്ചിരുന്നത്. ജ്ഞാനദത്തന്റെ ശിഷ്യന്മാരിൽ ഏറ്റവും മിടുക്കൻ ശംഭുകൻ എന്ന ബാലനായിരുന്നു. ദരിദ്രനായിരുന്നെങ്കിലും അസാമാന്യ ബുദ്ധിശാലിയായ ശംഭുകൻ നല്ല വിനയമുള്ളവനും ആയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം രാജാവ് മകന്റെ പഠനവിവരങ്ങൾ അറിയാൻ ആശ്രമത്തിലെത്തി.കേൾക്കാം കുട്ടിക്കഥകൾ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ:അനന്യലക്ഷ്മി ബി.എസ്.
പണ്ടു ചൈനയില്‍ ഷൂലി എന്നൊരു പണ്ഡിതനുണ്ടായിരുന്നു. തന്നെ കാണാനെത്തുന്ന എല്ലാവര്‍ക്കും ഷൂലി അറിവു പകര്‍ന്നു നല്‍കി. വര്‍ഷങ്ങള്‍ കടന്നുപോയി ഇതിനിടയില്‍ ഷൂലി അഹങ്കാരിയായി മാറി. കേള്‍ക്കാം കുട്ടികഥകള്‍. കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്: എസ്. സുന്ദര്‍. പ്രൊഡ്യൂസര്‍ അനന്യലക്ഷ്മി ബി.എസ്.
വ്യാപാരിയായ കേശവ് ദൂരെ പട്ടണത്തില്‍ വ്യാപാരവും കഴിഞ്ഞ് മടങ്ങി വരികയായിരുന്നു. കൈനിറയേ കാശുണ്ട്. ആളൊഴിഞ്ഞ ഒരു സ്ഥലത്തെത്തിയപ്പോള്‍ പെട്ടെന്നൊരു കള്ളന്‍ തോക്കുമായി ചാടിവീണു..കേള്‍ക്കാം കുട്ടികഥകള്‍. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട്മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അനന്യലക്ഷ്മി ബി.എസ്.
വന്‍നഗരത്തിലെ ഒരു ഐടി കമ്പനിയിലാണ് ആല്‍വിന് ജോലി.മിടുക്കനായിരുന്നതിനാല്‍ പഠനം കഴിഞ്ഞ് ഉടനെ ജോലിയും ലഭിച്ചു. നല്ല ശമ്പളവും. എന്നാല്‍ വൈകാതെ എഐയുടെ വരവോടെ ഐടി കമ്പനികള്‍ പലതും അടച്ചുപൂട്ടാന്‍ തുടങ്ങി. തന്റെ കമ്പനിയും പൂട്ടിപോവുമോയെന്ന് ആല്‍വിന് ആശങ്കയായി.ഹോസ്റ്റ്: ഷൈന രഞ്ജിത്ത്.സൗണ്ട്മി ക്‌സിങ്:എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അനന്യലക്ഷ്മി ബി.എസ്.
ഒരു വലിയ കുളക്കരയിലെ മണലിലൂടെ ഞണ്ടിന്‍കുഞ്ഞ് നടക്കുന്നത് അമ്മഞണ്ട് ശ്രദ്ധിച്ചു. മുന്നോട്ടുള്ള കുഞ്ഞുഞണ്ടിന്റെ നടപ്പ് അത്രശരിയല്ല. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
ഒരു ക്ലാസ് മുറിയാണ് രംഗം വെറുതെ ഒരു അധ്യാപകന്‍ ക്ലാസിലേക്ക് വന്നു. ക്ലാസ് കണ്ട അധ്യാപകന്റെ മുഖം കോപം കൊണ്ട് ചുവന്നു. മുറിയിലാകെ അതാ കടലത്തോടും മറ്റും ചിതറിക്കിടക്കുന്നു. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
ഒരിടത്ത് ഒരു വ്യാപാരിക്ക് ഭാര്യയും രണ്ട് മക്കളും ഉണ്ടായിരുന്നു. സ്വത്തായി പതിനേഴ് ഒട്ടകങ്ങളും. വൈകാതെ വ്യാപാരി മരിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
രാമു ടൗണില്‍ പുതിയൊരു കട തുടങ്ങി. പലതരം സുഗന്ധമുള്ള ചന്ദനത്തിരികള്‍ വില്‍ക്കുന്ന കട. കടയുടെ മുന്നില്‍ രാമു ഇങ്ങനെ ഒരു ബോര്‍ഡ് വെച്ചു. 'സുഗന്ധമുള്ള ചന്ദനത്തിരികള്‍ ഇവിടെ ലഭിക്കും' . സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
ഒരിക്കല്‍ ഒരു രാജാവ് തന്റെ നാട്ടിലുള്ള ബ്രാഹ്‌മണര്‍ക്ക് കൊട്ടാരത്തില്‍വെച്ച് സദ്യ കൊടുക്കാന്‍ തീരുമാനിച്ചു. സദ്യ ഒരുക്കുന്നതിനായി കൊട്ടാരവളപ്പിലെ തുറസായ സ്ഥലത്താണ് അടുപ്പ് കൂട്ടി ഭക്ഷണം പാകം ചെയ്തിരുന്നത്. സന്തോഷ് വള്ളിക്കോടിന്റെ കഥ : ഹോസ്റ്റ്:ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
ഗംഗാനദിയുടെ തീരത്ത് കുശപുരി എന്ന ഗ്രാമത്തില്‍ മിത്രവര്‍മന്‍ എന്നൊരു വ്യാപാരിയുണ്ടായിരുന്നു. മിത്രവര്‍മന്റെ ഓരോയൊരു മകനാണ് ചക്രകേതു. പക്ഷേ വ്യാപാരകാര്യങ്ങള്‍ നോക്കി നടത്തുന്നതില്‍ മിത്രവര്‍മന്റെയത്രയും മകനൊന്നും മകന് ഉണ്ടായിരുന്നു. ഹോസ്റ്റ്; ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ . പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
ചൈനയിലെ ഹോങ്ഷു ഗുരുവിന്റെ ശിഷ്യന്‍മാരായിരുന്നു ചിയാങ്ങും മിയാങ്ങും. ഒരിക്കല്‍ ഗുരു അവരെ അടുത്തു വിളിച്ചിട്ടു പറഞ്ഞു: ഇവിടെ അടുത്തുള്ള വനത്തില്‍ ധാരാളം ഔഷധസസ്യങ്ങള്‍ വളരുന്നുണ്ട്. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
കാടിനോട് ചേര്‍ന്ന ഒരുഗ്രാമത്തില്‍ എല്ലാവര്‍ഷവും മരംവെട്ട് മത്സരം നടത്താറുണ്ടായിരുന്നു. രാവിലെ ഒന്‍പത് മണിമുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് മത്സരം. മഴു ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ മരംമുറിക്കുന്ന ആളാണ് വിജയി. സന്തോഷ് വള്ളിക്കോട് എഴുതിയ കഥ. ഹോസ്റ്റ്:ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
ഒരിക്കല്‍ ഒരു സന്യാസി ഭിക്ഷയാചിച്ച് ഒരു വീടിനുമുന്നിലെത്തി. ഒരു സ്ത്രീയാണ് പുറത്തേക്ക് വന്നത്. അവര്‍ സന്യാസിയുടെ പാത്രത്തിലേക്ക് ഭിക്ഷയിട്ടതിനുശേഷം പറഞ്ഞു. സ്വാമി കുറെ കാലമായി പല പ്രശ്‌നങ്ങളും എന്റെ മനസിലെ അലട്ടുന്നുണ്ട്. മനസ് ശാന്തമാക്കാനുള്ള ഉപദേശം അങ്ങ് തരുമോ? സന്തോഷ് വള്ളിക്കോട് എഴുതിയ കഥ ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
വലിയ പണക്കൊതിയനായിരുന്നു ഉയദവര്‍മന്‍ രാജാവ്. സമ്പത്ത് ഉണ്ടാക്കുക എന്ന ഒറ്റ ചിന്ത മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു. ധാരാളം സ്വര്‍ണവും രത്‌നവുമൊക്കെ അങ്ങനെ അദ്ദേഹം സമ്പാദിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
പണ്ട് പണ്ട് ആഫ്രിക്കയില്‍ ഒരു പണ്ഡിതന്‍ ഉണ്ടായിരുന്നു. പണ്ഡിതന്‍ മാത്രമല്ല വലിയ ബുദ്ധിമാനുമായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും കൂടുതല്‍ അറിവുള്ളയാളാകണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്.സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.






















