DiscoverTruecopy THINK - Malayalam Podcasts
Truecopy THINK - Malayalam Podcasts
Claim Ownership

Truecopy THINK - Malayalam Podcasts

Author: Truecopythink

Subscribed: 55Played: 1,285
Share

Description

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
972 Episodes
Reverse
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ കോൺഗ്രസിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും കേന്ദ്രമായി പ്രവർത്തിച്ച ആനന്ദ് ഭവന്റെ രാഷ്ട്രീയപ്രാധാന്യത്തെക്കുറിച്ച് എഴുതുന്നു ഡോ. നിസാർ കിഴക്കയിൽ.
ഓരോ പ്ലേ ലിസ്റ്റും ഓരോ പ്രിസ്ക്രിപ്ഷൻ നോട്ടുകളാണ്...മറക്കാനും മായ്ക്കാനുമുള്ള മരുന്നുകുറിപ്പടികൾ.മാറിപ്പോയ കാറും കോളും ഒത്തിരിയുണ്ട്.കെട്ടകാലമെത്ര നമ്മൾ, നമ്മളെ പാട്ടിൽ കുഴിച്ചിട്ടു.ഉലഞ്ഞ നേരങ്ങളിൽ ഉയിർപ്പുതന്ന ഒരായിരം പാട്ടുകൾ.
'അറബിക്കഥ'യിലെ ‘തിരികെ ഞാൻ വരുമെന്ന’ പാട്ടിലൂടെ സിനിമാ സംഗീത രംഗത്തേയ്ക്ക് പ്രവേശനം. 2013 ൽ ‘കളിയച്ഛനി’ലെ പശ്ചാത്തല സംഗീതത്തിന് ദേശീയ പുരസ്കാരവും തുടർച്ചയായി അഞ്ചു വർഷം സംസ്ഥാന പുരസ്കാരവും. ‘സോൾട്ട് ആൻഡ്‌ പെപ്പർ’, ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’, ‘പത്തേമാരി’, ‘മഹേഷിന്റെ പ്രതികാരം’ തുടങ്ങി ഇരുനൂറിലധികം ചിത്രങ്ങൾക്കും ഒട്ടേറെ നാടകങ്ങൾക്കും സംഗീതസംവിധാനം നിർവ്വഹിച്ചു. പുതിയ കാലത്തെ ഏറ്റവും പുതിയ സംഗീതയാത്രകളെക്കുറിച്ച് സംസാരിക്കുന്നു, സനിത മനോഹറുമായുള്ള അഭിമുഖത്തിൽ, ബിജിബാൽ.
ട്രൂകോപ്പി വെബ്സീൻ പ്രസിദ്ധീകരിച്ച, സി. അനൂപ് എഴുതിയ ‘ദസ്വിദാനിയ ലെനിൻ’ എന്ന നോവൽ മാതൃഭൂമി ബുക്സ് ‘അദൃശ്യ സന്ദർശനം’ എന്ന പേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. ചരിത്രത്തിലെ ഏറ്റവും വിപ്ലവകാരിയായ ഒരു നായകൻ മലയാളി വായനക്കാർക്കുമുന്നിൽ ഒരു നോവലിലെ നായകനായി മാറുന്നതിലെ സർഗക്രിയയെക്കുറിച്ച് സംസാരിക്കുന്നു, കെ. കണ്ണനുമായുള്ള അഭിമുഖത്തിൽ, സി. അനൂപ്.
പഠിച്ചുവന്നില്ലെങ്കിൽ പെൺകുട്ടികളുടെ ഇടയിലിരുത്തുന്ന അപരിഷ്കൃത കാലത്താണ് പ്രായം പത്ത് തികഞ്ഞുടൻ പ്രപ്പോസലിനിറങ്ങി പൂക്കി പ്രവീൺ ഞങ്ങളെ ഞെട്ടിക്കുന്നത്. അവളത് വത്സല ടീച്ചർക്ക് നൽകി അവനെ വേണ്ടരീതിയിൽ ആദരിച്ചെങ്കിലും ഞങ്ങൾക്കിടയിലെ ആദ്യ കാമുകപ്പട്ടം അവൻ സ്വന്തമാക്കി.
സ്വയം അപ്രസക്തമായിക്കൊണ്ടിരിക്കുന്ന മീഡിയ ഒരു വശത്ത്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങൾ മറുവശത്ത്. മീഡിയ ഇക്കോണമി നേരിടുന്ന പ്രതിസന്ധികൾ. മീഡിയ നേരിടുന്ന സമകാലിക പ്രശ്നങ്ങൾ സമഗ്രമായി ചർച്ച ചെയ്യുന്നു: രാധാകൃഷ്ണൻ എം.ജി, ആർ. രാജഗോപാൽ എന്നിവരുമായി മനില സി. മോഹൻ, കെ. കണ്ണൻ എന്നിവർ സംസാരിക്കുന്നു.
സാധ്യതകൾ അത്രയും ഇന്ത്യക്ക് അനുകൂലമാണ്. ഫൈനൽ വരെ. ഇനി ഫൈനലിൽ മറ്റൊരു ടീം എത്തുമെന്നുറപ്പുള്ളത് ദക്ഷിണാഫ്രിക്കയാണ്. അവരാകട്ടെ, ഇന്ത്യയെ തോൽപ്പിക്കാൻ കരുത്തുള്ളവരും. ഇനി അതിനിടെ പാകിസ്ഥാനുമായി സെമി കിട്ടിയാലോ? 61 റൺസിന് ഗ്രൂപ്പിൽ ഇന്ത്യയോട് തോറ്റ കളി ആവില്ല പാകിസ്ഥാൻ കളിക്കുക, പേടിക്കണം. പിന്നെ പേടിക്കേണ്ട ടീമുകൾ? വെസ്റ്റ് ഇൻഡീസും സിംബാംബ്വെയും. പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവിനോടൊപ്പം നടത്തുന്ന ടി20 ലോകകപ്പ് സൂപ്പർ 8 വിശകലനം.
‘‘ഇന്ന് ഞങ്ങളുടെ വീട് ഭാഷാഭേദങ്ങളുടെ സംഗമസ്ഥലമാണ്. എന്റെ ശൈലി വേറെ, സുനിലിന്റെ ശൈലി വേറെ. മൂത്ത മകൾ സംസാരിക്കുന്നത് അവൾ കടന്നുവന്ന വഴികളിൽ നിന്ന് പഠിച്ചെടുത്ത പല വാക്കുകളിലൂടെയാണ്. ചെറിയ മകൾ വേറൊരു ശൈലിയിൽ സംസാരിക്കുന്നു’’- പലതരം ഭാഷാശൈലികൾ ജീവിതത്തിൽ ഇടപെടുന്നതെങ്ങനെയെന്ന് പറയുകയാണ് , മൈന ഉമൈബാൻ. ഇന്ന് ലോക മാതൃഭാഷാദിനം.
എന്റെ തിരക്കഥകളിൽ നിന്ന് വേറിട്ടുനിൽക്കുന്ന സ്കൈ ലൈൻ ആണ് ഷാജിയുടെ സിനിമകൾ. ശരിക്കും വേദനിച്ച് എഴുതുന്നതിനേക്കാൾ പൊട്ടിച്ചിരിച്ച് എഴുതാനാണ് എനിക്കിഷ്ടം. എന്നാൽ, ‘പിറവി’ എഴുതുമ്പോൾ പലതവണ പൊട്ടിക്കരഞ്ഞിട്ടുണ്ട്. രഘുനാഥ് പലേരിയുമായി സനിത മനോഹർ നടത്തുന്ന അഭിമുഖത്തിന്റെ ആറാം ഭാഗം.
ഇന്ത്യൻ ജനസംഖ്യയിലെ പകുതിയോളം പേരുടെയും പ്രതിശീർഷവരുമാനം ലോകത്തിലെ ഏറ്റവും ദരിദ്രരായ സബ് സഹാറൻ രാജ്യങ്ങളിലെ ജനങ്ങളുടേതിന് തുല്യമാക്കി മാറ്റിയ ‘സാമ്പത്തിക വളർച്ച’യുടെ പിന്നാമ്പുറത്തെക്കുറിച്ച് സംസാരിക്കുന്നു കെ.പി. കണ്ണൻ. വെൽഫെയറിസം, ലേബർ കോഡ്, പിരിച്ചുവിടൽ, ഇന്ത്യ- യു.എസ് വ്യാപാരക്കരാർ, അമേരിക്കൻ ഇക്കോണമിയുടെ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും സംസാരിക്കുന്നു.
അമ്മവിരലിൽ കുഞ്ഞുവിരൽ കോർത്ത് അച്ഛനെ കാത്തുനിന്ന വഴി ഓർമയുണ്ടോ? പഴയ കൂട്ടുകാരന്റെ വീട്ടിലേക്കുള്ള വഴിയോ? കടമുറികളിലേക്ക്, കാണുന്ന കല്ലോ കട്ടയോ തട്ടി തെറിപ്പിച്ച് അലസമായി നടന്ന വഴി ഓർക്കുന്നില്ലേ? കളിക്കാനോടുന്ന വഴി? ക്ലാസിലേക്കുള്ള വഴി? കാവിലേക്കുള്ള വഴി? പ്രണയം പറഞ്ഞ വഴിയിൽ പൂക്കളുണ്ടായിരുന്നോ? ഒറ്റക്കിറങ്ങിയ ആദ്യയാത്രാവഴി അതേതായിരുന്നു?
എങ്ങനെയാണ് ലൈംഗികാക്രമണം നേരിടുന്ന സ്ത്രീകളെ സിസ്റ്റം പല തലത്തിൽ തടയുന്നത് എന്ന് തൻ്റെ അനുഭവങ്ങളിലൂടെ തുറന്ന് പറയുകയാണ് ഡോ: ആശ ആച്ചി ജോസഫ്. ചലച്ചിത്ര പ്രവർത്തകയും അധ്യാപികയും WCC സ്ഥാപക അംഗവുമായ ഡോ: ആശ ആച്ചി ജോസഫ്, IFFK സെലക്ഷൻ ജൂറി അംഗമായിരിക്കുന്ന സമയത്താണ് ജൂറി ചെയർമാനായ പി.ടി. കുഞ്ഞുമുഹമ്മദിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ അവർ തനിക്ക് നേരിട്ട അതിക്രമത്തെക്കുറിച്ച് എഴുതുകയും ഐഡൻ്റിറ്റി വെളിപ്പെടുത്തി മാധ്യമങ്ങളോട് തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു. പരാതി തരൂ എന്നും അവൾക്കൊപ്പം എന്നും പറയുന്ന സർക്കാർ - നിയമ സംവിധാനങ്ങൾ, അതിജീവിതരോട് ഒട്ടും മമതയില്ലാതെയാണ് പെരുമാറുന്നത് എന്നും നീതിക്കു വേണ്ടിയുള്ള പോരാട്ടം തന്നെ നീതിനിഷേധമായി മാറുന്ന സാഹചര്യമാണ് നിലനിൽക്കുന്നത് എന്നും ഡോ: ആശ ഈ സംഭാഷണത്തിൽ പറയുന്നു. സർക്കാർ സംവിധാനങ്ങളും നിയമ വ്യവസ്ഥയും കുറ്റകൃത്യത്തിന് സമാനമായ നിശ്ശബ്ദതയിലൂടെയും സ്വജനപക്ഷപാതിത്വത്തിലൂടെയും കടന്നുപോകുന്നതിനെ നിശിതമായി വിമർശിക്കുകയാണ് അതിജീവിത. ഒപ്പം സീറോ ടോളറൻസ് ടു സെക്ഷ്വൽ ഹരാസ്മെൻ്റ് എന്ന മുന്നേറ്റത്തിന് നേതൃത്വം നൽകുക കൂടിയാണ് ഡോ. ആശ ആച്ചി ജോസഫ്.
ഗൾഫിനെക്കുറിച്ച് മലയാളത്തിൽനിന്ന് ഇതുവരെ എഴുതപ്പെടാത്ത ഒരു പ്രമേയമാണ് ഇ.എ. സലിം എഴുതിയ ‘പൊന്നൊഴുകിവന്ന കാലം’ എന്ന നോവലിലുള്ളത്. ഗൾഫിന്റെ രാഷ്ട്രീയജീവിതവും സാമ്പത്തിക ജീവിതവും ക്രൂഡ് ഓയിൽ കാപ്പിറ്റലിസവുമെല്ലാം ചർച്ച ചെയ്യുന്ന നോവൽ. ട്രൂകോപ്പി വെബ്സീൻ പ്രസിദ്ധീകരിച്ച ഈ നോവൽ പുസ്തകമാകുമ്പോൾ, ഈ പ്രമേയത്തിലേക്ക് സഞ്ചരിച്ച വഴികളെക്കുറിച്ച് സംസാരിക്കുകയാണ് ഇ.എ. സലിം.
ആണുങ്ങളുടെഅധിക കാൻസർ ഭാരംപല കാൻസറുകളും ആണുങ്ങളിൽ കൂടുതലായി കാണുന്നുണ്ട്. മൂത്രാശയ കാൻസറും കുടൽ കാൻസറും ആണുങ്ങളിലാണ് കൂടുതൽ. ആണു​ങ്ങൾക്ക് കാൻസർ വരാനുള്ള സാധ്യത കൂടുതലാണോ? ജനിതക വ്യത്യാസങ്ങൾ ഇതിനു പിന്നിലുണ്ടോ? ശാസ്ത്രത്തിലെ ഏറ്റവും പുതിയ അ​ന്വേഷണങ്ങൾ ലളിതമായി അവതരിപ്പിക്കുന്ന പുസ്തകമാണ് എതിരൻ കതിരവൻ എഴുതിയ ‘കാമേന്ദ്രിയങ്ങൾ ത്രസിക്കുമ്പോൾ’. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ഭാഗം കേൾക്കാം.
പ്രണയം അത്യന്തം സ്വകാര്യമായി മാത്രം മലയാളി സൂക്ഷിക്കേണ്ടതുണ്ട്. ആ സ്വകാര്യത ഒരു തരത്തിലും പുറത്തുവരാതെ പൊതിഞ്ഞു പിടിക്കുന്നതിന്റെ ഭാരവും ആശങ്കയും പേറിയാണ് ഓരോരുത്തരും പ്രണയിനികളായി കഴിയുന്നത്.
സ്കൂൾക്കാലം എല്ലാ മലയാളിയുടെയും നൊസ്റ്റാൾജിയയാണ്. ജൂണിലെ മഴ തോർന്ന ഒരു സ്കൂൾ മുറ്റവും മുറ്റത്ത് അപ്പോഴും പെയ്തൊഴിഞ്ഞിട്ടില്ലാത്ത ഒരു മരവും എല്ലാവരുടെയും ഓർമയിലുണ്ടാവും. അതുകൊണ്ടൊക്കെയാവും ഒ.എൻ.വി. എഴുതിയ 'ഒരുവട്ടം കൂടിയെൻ' എന്ന് പാട്ടും മലയാളിയുടെ നൊസ്റ്റാൾജിയയുടെ ഭാഗമായത്. ഇന്ന് ഒ എൻ വി കുറുപ്പിന്റെ ഓർമദിനം
കുട്ടിക്കാല അനുസരണക്കേടിലാദ്യമേതാണ്? കളിച്ചതുമതിയെന്ന അമ്മയുടെ കൽപ്പനകളുടെ ലംഘനങ്ങളാകും. വിളക്ക് കത്തിക്കും മുൻപെങ്കിലും വീട്ടിൽ കയറെടാ എന്ന ശാസനയെ നിരന്തരം വെല്ലുവിളിച്ചു. കളിക്കാൻ വാടാ എന്ന കൂട്ടുകാരന്റെ വിളിക്ക് കാതോർത്തുകാത്തിരുന്ന്, കളി മതിയാക്കെടാ എന്ന വീട്ടുകാരുടെ വിളി കേൾക്കാതെ കളിതുടർന്നുകൊണ്ടേയിരുന്ന കാലം. ആനന്ദ് ഗംഗൻ എഴുതുന്ന 90’s Nostalgia പരമ്പരയുടെ പോഡ്കാസ്റ്റ് കേൾക്കാം
ജനങ്ങളെ സേവിക്കാൻ സന്യാസി സഭകളുടെ ഭാഗമാവേണ്ടതില്ലെന്നും മഠത്തിനുള്ളിലെ അനീതിക്കെതിരെ മഠത്തിനുള്ളിൽ നിന്ന് തന്നെ പോരാടേണ്ടതുണ്ടെന്നും പറയുന്നു അഡ്വ. സിസ്റ്റർ ലൂസി കളപ്പുര. സനിത മനോഹർ നടത്തുന്ന അഭിമുഖത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ഭാഗം.
ഒരു നയൻറീസ് കിഡ്, 2025 പൂർത്തിയാക്കുമ്പോൾ എന്താണ് അതിനിത്ര പ്രത്യേകത?. ജീവിതമൊരു ടിക്കറ്റെടുത്തു കയറിയ സിനിമയായി കണ്ടാൽ അവരുടെ ആദ്യ പകുതി ഏറെക്കുറെ അവസാനിക്കുകയാണ്. എങ്ങനെയുണ്ടായിരുന്നു ആ ആദ്യപകുതിയെന്ന് ആരെങ്കിലും ചോദിച്ചാൽ, ഫസ്റ്റ് ഹാഫ് ആറാടുകയായിരുന്നു, സെക്കൻഡ് ഹാഫ് കഥയാണ് എന്ന വിശ്വവിഖ്യാത റിവ്യൂ തന്നെ ഉത്തരമാക്കാം.
‘‘കൂടുതലും സ്ത്രീകളാണ് ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെടുന്നത്. ശ്രമിക്കുന്ന പുരുഷന്മാരിൽ കൂടുതൽ പേരും അതിൽ വിജയിക്കുന്നതാണ് കാണുന്നത്’’- മനുഷ്യജീവിതത്തിന്റെ ഒരു വേറിട്ട കാഴ്ചയാണ് ഡോ. എ.കെ. ജയശ്രീ ‘എഴുകോൺ’ എന്ന ആത്മകഥയിലൂടെ അവതരിപ്പിക്കുന്നത്. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച എഴുകോണിൽനിന്ന് ഒരു അധ്യായം കേൾക്കാം.
loading
Comments 
loading