Discover
Truecopy THINK - Malayalam Podcasts
Truecopy THINK - Malayalam Podcasts
Author: Truecopythink
Subscribed: 56Played: 1,380Subscribe
Share
© Truecopythink
Description
Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
996 Episodes
Reverse
കളി തുടങ്ങും മുമ്പേ പണ്ഡിറ്റുകൾ ഒന്നടങ്കം പറഞ്ഞു: ഈ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി അണ്ടർഡോഗ്സ് ആണ്. ആഴ്സണൽ അജയ്യർ. കളി തുടങ്ങി 15 മിനിറ്റോളം ഈ വിശകലനങ്ങൾ ശരിവെക്കുന്നതായിരുന്നു അവരുടെ പ്രകടനം. ഡൊണറൂമയ്ക്ക് പകരമിറങ്ങിയ ജെയിംസ് ട്രാഫോർഡിൻ്റെ മൂന്ന് ഉജ്വല സേവുകളിലൂടെ രക്ഷപ്പെട്ട സിറ്റി പക്ഷേ, ഗാർഡിയോളയെന്ന മഹാമാനേജരുടെ സ്ട്രാറ്റജിയിലൂടെ ആഴ്സണലിനെ വെറും കാഴ്ചക്കാരാക്കുന്നതാണ് പിന്നീട് നാം കണ്ടത്. ആഴ്സണലിൻ്റെ കളിക്ക് എന്തുകൊണ്ടാണ് ഫുട്ബോളിൻ്റെ സൗന്ദര്യം ഇല്ലാത്തതെന്ന് പറയുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രൻ, കമൽറാം സജീവിനോട്.
കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ നിർണായകമായ ഒരു നിയമസഭാ തെരഞ്ഞെടുപ്പുകാലം എന്തുകൊണ്ടാണ് ഇത്ര അരാഷ്ട്രീയമായ തർക്കവിതർക്കങ്ങളിൽ കുരുങ്ങിക്കിടക്കുന്നത്? ഐഡിയോളജിക്കൽ പ്രതിബദ്ധതകൾ നേർത്തുനേർത്തില്ലാതാകുന്ന രാഷ്ട്രീയ സമവായത്തിന്റെ അപകടങ്ങളെക്കുറിച്ച് - കെ. കണ്ണൻ.
ചൂട് ദിനംപ്രതി കൂടിവരികയാണ്. പല ജില്ലകളിലും കനത്ത ചൂടിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കടുത്ത വെയിലിനെയും ചൂടിനെയും ആരോഗ്യപരമായി എങ്ങനെ നേരിടാം? കോഴിക്കോട് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിലെ ഡോ. ജ്യോതി എസ് സംസാരിക്കുന്നു.
ജയിച്ചാലും തോറ്റാലും ശക്തമായ ഇടതുബദൽ ഉണ്ടായിരിക്കുകയെന്നത് ഇന്ത്യയിലിപ്പോൾ കേരളത്തിനുമാത്രം നൽകാൻ കഴിയുന്ന സന്ദേശമാണ്. കേരളത്തിൽ ഇടതുജനാധിപത്യരാഷ്ട്രീയം വീണ്ടും ഭരണത്തിൽ വരിക എന്നതിനെ ഒരു പാതകമായിക്കാണുന്ന തുടർഭരണ വിരുദ്ധ വ്യവഹാരത്തെ താൻ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നു എന്നത് വിശദീകരിക്കുകയാണ് ഡോ. ടി.ടി. ശ്രീകുമാർ.
‘‘കേരളത്തിന്റെ ജനകീയവും ഇടതുപക്ഷ ആഭിമുഖ്യമുള്ളതുമായ വികസനനയങ്ങളും സംസ്കാരവും ഒരുപരിധി വരെ ഐക്യജനാധിപത്യ മുന്നണിയുടെ നയങ്ങളേയും സ്വാധീനിച്ചിട്ടുണ്ടെന്ന് കാണാം. കേരളത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നത് ഇതാണ്’’- ഡോ. എ.കെ. ജയശ്രീ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം
ക്രൂരമാണെന്നു തോന്നുമെങ്കിലും നിയമം അതാണ് പറയുന്നത്. ഫൈനലിൽ കളിക്കളത്തിൽ നിന്നിറങ്ങിപ്പോയ സെനഗൽ ടീം കളി ജയിച്ചത് 1-0 എന്ന സ്കോറിൽ. മൊറോക്കോയുടെ അപ്പീലിൽ വിധി വന്നു. ഇപ്പോൾ 3-0 എന്ന സ്കോറിൽ മൊറോക്കോയാണ് ആഫ്രിക്കൻ ചാമ്പ്യന്മാർ. എന്തുകൊണ്ട്? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രൻ, കമൽറാം സജീവുമായി സംസാരിക്കുന്നു.
അടിമുടി സംഗീതമാണ് ജെറി അമൽദേവ്. വർത്തമാനം പറയുമ്പോൾ ഓർമകൾക്ക് സ്വയം പശ്ചാത്തലസംഗീതം വായിക്കുന്നത്രയും സംഗീതമയം. ജെറി അമൽദേവുമായുള്ള ദീർഘ സംഭാഷണത്തിൻ്റെ ആദ്യഭാഗം. എറണാകുളം നഗരം ഗ്രാമമായിരുന്ന കാലത്തിൻ്റെ കാഴ്ചയും പള്ളീലച്ചനാവാൻ പോയ കഥയും വിഖ്യാത സംഗീതകാരൻ നൗഷാദിൻ്റെ അസിസ്റ്റൻ്റായ കഥയുമെല്ലാം രസകരമായി പറയുകയാണ് ജെറി അമൽദേവ്. മഞ്ഞിൽ വിരിഞ്ഞ പൂക്കളാണ് ജെറി അമൽദേവിൻ്റെ ആദ്യ ഹിറ്റ് സിനിമ. ആ സിനിമാക്കാലം രണ്ടാം ഭാഗത്തിലാണുള്ളത്.
‘‘തെരഞ്ഞെടുപ്പുസമയത്ത് രാഷ്ട്രീയം പറയേണ്ടതില്ലെന്ന അപകടകരമായ പ്രവണത ഏറിവരുന്ന കാലത്ത് തെരഞ്ഞെടുപ്പിനെ കക്ഷിരാഷ്ട്രീയ സങ്കുചിത ചിന്തകൾക്കപ്പുറം രാഷ്ട്രീയസമരവേദിയാക്കുന്നതിലും രാഷ്ട്രീയ പാർട്ടികൾ പിന്നാക്കം പോയിരിക്കുന്നു’’- ഡോ. വി.എൻ. ജയചന്ദ്രൻ എഴുതുന്നു.
തന്നെ സ്വാധീനിച്ച, തന്റെ ജീവിതത്തിലൂടെ കടന്നുപോയ പല കാലങ്ങളിലെ പാട്ടുകളെക്കുറിച്ചാണ് ബിജിബാൽ സംസാരിക്കുന്നത്. പഴയ പാട്ടുകൾ പുതിയ കാലത്ത് ചെയ്യുമ്പോഴുള്ള വെല്ലുവിളികൾ, സംഗീതത്തിലെ വിവേചനം, സിനിമാ സംഗീതത്തിനപ്പുറം സ്വതന്ത്ര സംഗീതത്തിന്റെ പ്രാധാന്യം, നാടക അനുഭവങ്ങൾ എന്നിവയെക്കുറിച്ചും സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗത്ത് സംസാരിക്കുന്നു, അദ്ദേഹം.
2001 മാർച്ച് 15, ഈഡൻ ഗാർഡൻസ്, കൊൽക്കത്ത. ലോക ക്രിക്കറ്റിലെ ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും ഗ്രേറ്റസ്റ്റായ ടെസ്റ്റ് വിജയം ഇന്ത്യ കുറിച്ച ദിവസത്തിന് 25 വർഷം തികയുന്നു. അക്കാലത്തെ, ഓൾമൈറ്റി ഓസ്ട്രേലിയ ഇന്ത്യയിൽ പര്യടനത്തിൽ മുംബൈയിലെ ഒന്നാം ടെസ്റ്റിൽ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിക്കുന്നു. രണ്ടാം ടെസ്റ്റ് ഈഡൻ ഗാർഡൻസിൽ. ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 445. (ഹർഭജൻ സിംഗിന് 7 വിക്കറ്റ്.) മറുപടി ബാറ്റിംഗിൽ ഇന്ത്യ 171 ന് പുറത്ത്… ഇന്ത്യക്ക് ഫോളോ ഓൺ. സെക്കൻഡ് ഇന്നിംഗ്‌സിൽ ഇന്ത്യ, ഒരവസരത്തിൽ 4ന് 232 എന്ന സ്കോറിലെത്തുന്നു... തോൽവി മണക്കുന്നു…പക്ഷേ, ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഗംഭീരമായ കൂട്ടുകെട്ടുകളിലൊന്ന് പിറക്കുന്നു....ലക്ഷ്മണിൻ്റെ 281, ദ്രാവിഡിൻ്റെ 180. ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 657 ന് 7 എന്ന സ്കോറിൽ ഡിക്ലയർ ചെയ്യുന്നു. ഓസ്ട്രേലിയക്ക് 75 ഓവറിൽ 384 എന്ന ടാർഗറ്റ് വെക്കുന്നു. എല്ലാവരും ഒരു ഡ്രോ പ്രതീക്ഷിക്കുന്നു. പക്ഷേ, ഇന്ത്യ 171 റൺസിന് ജയിക്കുന്നു. 25 വർഷങ്ങൾക്ക് മുമ്പ് വിസ്ഡനു വേണ്ടി കളി റിപ്പോർട്ട് ചെയ്ത, പ്രശസ്ത അന്താരാഷ്ട ക്രിക്കറ്റ് ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ, നേരിട്ടനുഭവിച്ച ആ ടെസ്റ്റിനെക്കുറിച്ച് കമൽറാം സജീവിനോട് സംസാരിക്കുന്നു.
സിനിമയിലേക്കുള്ള യാത്രയുടെ ഭാഗമായുള്ള സ്വന്തം ജീവിതയാത്രകളെക്കുറിച്ച് രഘുനാഥ് പലേരി സംസാരിക്കുന്നു. മദ്രാസിലെ കേബിൾ പണിക്കാരായ മനുഷ്യരടക്കമുള്ളവർ കഥാപാത്രങ്ങളായ, സിനിമയെ വിസ്മയിപ്പിക്കുന്ന അനുഭവങ്ങൾ. സിനിമയിൽ, സുഹാസിനിയുടെയും ബാലു മഹേന്ദ്രയുടെയും കാലം. എഴുതിയ സിനിമകളിലെ പ്രിയ ഗാനങ്ങൾ. തിരക്കഥാകൃത്തും സംവിധായകനുമായ ഒരാൾ നടനായി മാറിയപ്പോൾ സംഭവിച്ചത്: രഘുനാഥ് പലേരിയുമായി സനിത മനോഹർ നടത്തുന്ന അഭിമുഖത്തിന്റെ അവസാന ഭാഗം.
തന്റെ സഹോദരന്‍ ജി. ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചും അതിനുശേഷം ഒറ്റയ്ക്ക് നടത്തിയ നിയമപോരാട്ടങ്ങളെക്കുറിച്ചും ഏറെ വികാരഭരിതമായാണ് ഇന്നലെ ജി. സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്. അക്കാലത്തെ കാമ്പസ് രാഷ്ട്രീയത്തെക്കുറിച്ചും ഭുവനേശ്വരന്റെ കൊലപാതകത്തെുടര്‍ന്നുള്ള സംഭവങ്ങളെക്കുറിച്ചും അക്കാലത്തെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന യു. ജയചന്ദ്രന്‍ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേള്‍ക്കാം.
പ്രിയ ജോസഫിൻ്റെ ആദ്യ കഥാസമാഹാരമാണ് മാണീം ഇന്ദിരാഗാന്ധീം. പഠിക്കുന്ന കാലത്ത് കഥകളെഴുതിയിരുന്ന ഒരാൾ മൂന്ന് പതിറ്റാണ്ടിനു ശേഷം വീണ്ടും കഥകളെഴുതുകയും അത് സമാഹാരമായി പുറത്തിറക്കുകയും ചെയ്യുമ്പോൾ സമയവും ദേശവും കാലവും കഥാകൃത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത്. തൻ്റെ ജീവിതത്തിൽ പല തരത്തിൽ വന്ന മനുഷ്യരേയും സന്ദർഭങ്ങളെയും കഥകളിലൂടെ അനശ്വരമാക്കുക കൂടിയാണ് പ്രിയ ചെയ്യുന്നത്. ആ അനുഭവങ്ങളിലൂടെയും സന്ദർഭങ്ങളിലൂടെയും ഉള്ള യാത്രയാണ് ഈ സംഭാഷണം.
‘‘ഏകാധിപതികൾ കൊല്ലപ്പെടുകയല്ല, നീതിന്യായ കോടതികളിൽ വിചാരണ ചെയ്യപ്പെടുകയും ചെയ്ത കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെടുകയുമാണ് വേണ്ടത്. ഇപ്പോൾ, ഗാസയ്‌ക്കും ശേഷം, നെതന്യാഹു തന്നെ അങ്ങനെ ഒന്നിൽനിന്ന് രക്ഷപ്പെട്ടു നിൽക്കുന്നത് ആലോചിച്ചു നോക്കൂ. അയാൾ ജനാധിപത്യ സംരക്ഷകനാവുന്നത് ആലോചിച്ചു നോക്കൂ. അത്, നമ്മെ ലജ്ജിപ്പിക്കുന്ന രാഷ്ട്രീയമാണ്’’- കരുണാകരൻ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം
അതിജീവനത്തിനു ശേഷവും, അഥവാ രോഗം മാറ്റിയാൽ തന്നെയും കാൻസർ രോഗിയുടെ സാമൂഹിക ജീവിതത്തിന് നിരവധി സങ്കീർണതകൾ നേരിടേണ്ടതുണ്ട്. രോഗാവസ്ഥയിലാവട്ടെ, ചികിത്സ പോലെ പ്രധാനപ്പെട്ടതാണ് രോഗിയുടെ മനസ്സാന്നിധ്യം. ന്യൂയോർക്കിലെ Maimonides Medical Center ലെ പ്രശസ്തനായ ഇൻ്റർവെൻഷനൽ കാർഡിയോളജിസ്റ്റ് ആയ ഡോ. ദീപക്ക് തെക്കൂട്ടുമായി കമൽറാം സജീവ് സംസാരിക്കുന്നു. രണ്ടു ഭാഗങ്ങളുള്ള അഭിമുഖത്തിൻ്റെ അവസാന ഭാഗം .പ്രഗൽഭനായ ഒരു ഡോക്ടറുടെ രോഗിയായിരിക്കുമ്പോഴുള്ള മനുഷ്യാവസ്ഥയിലേക്കുള്ള സങ്കീർണമായ ഒരന്വേഷണം.
യു.എസ്- ഇസ്രായേൽ ആക്രമണം ഇറാന്റെ ഭാവിയെക്കുറിച്ച് ഉയർത്തുന്ന ചോദ്യങ്ങൾ. അമേരിക്കൻ സാമ്രാജ്യത്വം മൂലധന വ്യവസ്ഥയെന്ന നിലയിൽ ലോകക്രമത്തിൽ ഉണ്ടാക്കുകയും നേരിടുകയും ചെയ്യുന്ന പ്രതിസന്ധികൾ. ഇറാന്റെ പ്രത്യാക്രമണം മിഡിലീസ്റ്റിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ. ഇസ്‌ലാമിലും ഇസ്‌ലാമിക മേഖലയിലും ഈ യുദ്ധമുണ്ടാക്കുന്ന പ്രതികരണങ്ങൾ. ഇന്ത്യയുടെ 'തന്ത്രപരമായ' നിശ്ശബ്ദത. ഗൾഫിലെ കേരളീയ പ്രവാസി സമൂഹത്തിന്റെ ആശങ്കകൾ. സമഗ്രമായി ചർച്ച ചെയ്യുന്നു.കെ.ടി. കുഞ്ഞിക്കണ്ണൻ, പ്രമോദ് പുഴങ്കര, എം.പി. പ്രശാന്ത് / മനില സി. മോഹൻ, കെ. കണ്ണൻ.
ശരീരങ്ങളുടെയും ലൈംഗികതയുടെയും രാഷ്ട്രീയം ഇപ്പോൾ തിരിച്ചറിയപ്പെടുന്നുണ്ട്. പുരുഷേതരരായ ശരീരങ്ങൾ അവരുടെ ഭാഷയിൽ സംസാരിക്കുന്നു. കഴിഞ്ഞ കാൽനൂറ്റാണ്ട് കേരളത്തിലെ ഈ മാറ്റത്തിന് സാക്ഷിയാകുന്നു. സ്ത്രീ പ്രസ്ഥാനങ്ങൾക്കും ക്വിയർ പ്രസ്ഥാനങ്ങൾക്കും പങ്കുവെക്കാവുന്ന ഇടങ്ങൾ കേരളത്തിൽ വികസിച്ചുവന്ന ചരിത്രസന്ദർഭത്തെക്കുറിച്ച് ഡോ. എ.കെ. ജയശ്രീ എഴുതിയത് കേൾക്കാം. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘എഴുകോൺ’ എന്ന ആത്മകഥയിൽനിന്ന് ഒരു അധ്യായം.
ഒരു തിങ്കളാഴ്ച വൈകുന്നേരം. രോഗിയെ പരിശോധിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഡോക്ടർക്ക് സഹിക്കാനാവാത്ത കാൽ വേദന. അടുത്ത ദിവസങ്ങളിൽ ഡോക്ടർക്ക് കടുത്ത രക്താർബുദമാണെന്ന് സ്ഥിരീകരിക്കപ്പെടുന്നു. പ്രശസ്തനായ കാർഡിയോളജിസ്റ്റ് ഡോ. ദീപക് തെക്കൂട്ടിൻ്റെ ജീവിതം പിന്നീട് മാറിമറയുകയാണ്. ഡോക്ടറുടെ വൈറ്റ് കോട്ടിൽ നിന്നും ഹോസ്പിറ്റൽ ഗൗണിലേക്ക് പെട്ടെന്നൊരു റോൾ റിവേഴ്സൽ.ഡോ. ദീപക് എഴുതിയ അതിജീവനത്തിൻ്റെ കഥ, Silk and Clay, ക്രിയേറ്റീവ് നോൺ ഫിക്ഷനിലെ ശ്രദ്ധേയമായ പുസ്തകമായി ചർച്ച ചെയ്യപ്പെടുകയാണിപ്പോൾ. തൃശൂരിൽ നിന്നും ലണ്ടനും സ്കോട്ട്ലൻഡും താണ്ടി ഒടുവിൽ ബ്രൂക്ക്ലിനിലെത്തിയ ഒരു ഡോക്ടറുടെ ജീവിതയാത്രകൾ. ട്രാൻസ്പ്ലാൻ്റിന്, ബോൺമാറോ മാച്ചിനു വേണ്ടിയുള്ള, ഒടുവിൽ തികച്ചും അന്യനും അപരിചിതനുമായ ഇറ്റലിക്കാരൻ ആൻഡ്രൂവിൽ എത്തിച്ചേർന്ന അന്വേഷണം. ഒരു സയൻ്റിസ്റ്റിൻ്റെ മരണാസന്ന ചിന്തകളിൽ കയറി വന്ന ആത്മീയ ചിന്തകളുടെ വൈരുധ്യങ്ങൾ. ഒരു കാൻസർ രോഗി, ഏകാന്ത നിമിഷങ്ങളിൽ അനുഭവിക്കുന്ന ട്രോമയുടെ കഠിനാനുഭവങ്ങൾ, സ്വപ്നങ്ങൾ. ന്യു യോർക്കിലെ Maimonides Medical Center ലെ പ്രശസ്തനായ ഇൻ്റർവെൻഷനൽ കാർഡിയോളജിസ്റ്റ് ആയ ഡോ. ദീപക്ക് തെക്കൂട്ടുമായി കമൽറാം സജീവ് സംസാരിക്കുന്നു. രണ്ടു ഭാഗങ്ങളിലായുള്ള ഈ അഭിമുഖം ഒരേ സമയം ഡോക്ടറും രോഗിയുമായിരിക്കുമ്പോഴുള്ള മനഷ്യാവസ്ഥയിലേക്കുള്ള സങ്കീർണമായ ഒരന്വേഷണം കൂടിയാണ്.
“വാക്കുകളുടെ സംവിധാനത്തിലെ മാർകേസിയൻ സിദ്ധിയും അദ്ദേഹത്തിൽ നിന്നും വിട്ടു പോയിരുന്നില്ല. ഭാഷയിലാണ് എഴുത്തുകാരൻ വിപ്ലവം സൃഷ്ടിക്കുന്നത് എന്ന് ഒരിക്കൽകൂടി അദ്ദേഹം തെളിയിച്ചിരിക്കുന്നു.” - ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ നോവല്‍ 'ആഗസ്റ്റ് വരെ' (Until August)യുടെ വായനാനുഭവം എന്‍.ഇ. സുധീര്‍ പങ്കുവയ്ക്കുന്നു. ഇന്ന് ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ 99ാം ജന്മവാർഷികദിനം.
ജിയോ പൊളിറ്റിക്സിന്റെ സാമാന്യയുക്തികളെയാകെ അട്ടിമറിക്കുകയാണ് ട്രംപ് -നെതന്യാഹു ദ്വയം. ഭാവിയുടെ ലോകനീതിക്കുമേൽ, ഏകപക്ഷീയമായി അടിച്ചേൽപ്പിച്ച യുദ്ധത്തിലൂടെ അടുത്തൊന്നും ഉണങ്ങാനിടയില്ലാത്ത മുറിവാണ് ഇവർ ഉണ്ടാക്കിയിരിക്കുന്നത്. ഇത് ലോകത്തിന്റെ എനർജി വ്യാപാരത്തെയും ജനജീവിതത്തെയും എങ്ങനെ ബാധിക്കും? എങ്ങനെയാണിത് ഇന്ത്യയെ ബാധിക്കുന്ന,മലയാളികളുടെ നേർക്കുള്ള യുദ്ധമായി പരിണമിക്കുന്നത്? ദാമോദർ പ്രസാദും കമൽറാം സജീവും ചർച്ച ചെയ്യുന്നു.























