DiscoverTruecopy THINK - Malayalam Podcasts
Truecopy THINK - Malayalam Podcasts
Claim Ownership

Truecopy THINK - Malayalam Podcasts

Author: Truecopythink

Subscribed: 51Played: 1,171
Share

Description

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
950 Episodes
Reverse
പലേരി രാജസേനൻ കൂട്ടു കെട്ടിൽ ചെയ്ത മേലേപ്പറമ്പിൽ ആൺ വീട് സിനിമയെ കുറിച്ചും സിബിമലയിലുമായുള്ള സൗഹൃദത്തെ കുറിച്ചും ഐ വി ശശിക്കൊപ്പം ചെയ്ത 'അർത്ഥന ' സിനിമയെ കുറിച്ചും രഘുനാഥ് പലേരി സംസാരിക്കുന്നു, സനിത മനോഹറുമായുള്ള അഭിമുഖത്തിൻ്റെ അഞ്ചാം ഭാഗത്തിൽ.
കമല നെഹ്റുവിന്റെ ക്ഷയരോഗ ചികിത്സയുമായി ബന്ധപ്പെട്ട് ജവഹർലാൽ നെഹ്റുവും അച്ഛൻ മോത്തിലാൽ നെഹ്റുവും രണ്ടു പതിറ്റാണ്ടോളം നടത്തിയ പ്രവർത്തനങ്ങൾ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിന്റെയും വൈദ്യശാസ്ത്ര ചരിത്രത്തിന്റെയും ഭാഗമാണ്. ചരിത്രത്തിലെ അധികം അറിയപ്പെടാത്ത ആ അപൂർവ സന്ദർഭം
കുടിയേറ്റക്കാരായ മനുഷ്യർക്ക് നഗരങ്ങളിലെ പൊതുസ്ഥലങ്ങൾ എങ്ങനെയാണ് അനുഭവവേദ്യമാകുന്നത്? ദൽഹിയിലെ മലയാളി കുടിയേറ്റക്കാരുടെ അനുഭവങ്ങളെ മുൻനിർത്തി അന്വേഷണം- ദൽഹി അംബേദ്കർ യൂണിവേഴ്സിറ്റിയിൽ ഗവേഷക വിദ്യാർത്ഥിയായ അനിൽ സേതുമാധവൻ എഴുതുന്നു.
എല്ലാ മനുഷ്യരും തത്വചിന്തകരാണ് എന്നത് എൺപതോ തൊണ്ണൂറോ വർഷം മുമ്പ് ഇറ്റലിയിലെ ജയിലിരുന്ന് ഒരാൾ പറഞ്ഞതല്ല, ഓരോ നിമിഷവും കയ്യിലെ മൊബൈൽ ഫോണിലിരിക്കുന്ന അനുഭവമാകുന്നു- യു. അജിത്കുമാർ എഴുതുന്നു.
തനിക്കെതിരായ സാമ്പത്തികവും രാഷ്ട്രീയവുമായ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി പറയുന്നു സി.കെ. ജാനു, തന്റെ ആത്മകഥയായ ‘അടിമമക്ക’യിലൂടെ. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘അടിമമക്ക’യിൽനിന്ന് ഒരു ഭാഗം കേൾക്കാം:
സഭയ്ക്കുള്ളിൽ പീഡനത്തിനിരയാകുന്ന സ്ത്രീകൾക്ക് എന്തു സംഭവിക്കുന്നു? ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗക്കേസ് എന്താണ് നമ്മോട് പറഞ്ഞത്? സിസ്റ്റർ റാണിറ്റിനൊപ്പം നിന്നതിന്റെ പേരിൽ നേരിട്ട ആക്രമണങ്ങൾ… സഭയ്ക്കുള്ളിൽ നിന്നുകൊണ്ട് സഭയുടെ അനീതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന അഡ്വ. സിസ്റ്റർ ലൂസി കളപ്പുരയുമായി സനിത മനോഹർ നടത്തുന്ന അഭിമുഖത്തിന്റെ ആദ്യ ഭാഗം.
‘ഉമ്മാ, ഞാൻ ഗാന്ധിയെ തൊട്ട്!' - വൈക്കം മുഹമ്മദ്​ ബഷീർ (‘അമ്മ’). ലക്ഷോപലക്ഷം ജനങ്ങളുടെ നടുക്ക്, ബഷീറിന്, ലോകവന്ദ്യനായ ആ മഹാത്മാവിനെ ഒന്ന് തൊടണം. ജനക്കൂട്ടത്തിനിടയിൽനിന്ന് എങ്ങനെയോ ഗാന്ധി കയറിയ കാറിന്റെ സൈഡിൽ മറ്റനേകം വിദ്യാർത്ഥികളുടെ കൂടെ തൂങ്ങി നിൽക്കുകയാണ് ബഷീർ.വലതുതോളിൽ പതുക്കെ ഒന്ന് തൊട്ടു...ഗാന്ധി ബഷീറിനെ നോക്കി മന്ദഹസിച്ചു.
മൈക്കൽ കാരിക്ക് എന്ന ഇൻററിം കോച്ചിനു കീഴിൽ സ്വപ്ന സമാനമായ തിരിച്ചുവരവാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയത്. ടേബിളിൽ മുകളിലുള്ള ഒന്നും രണ്ടും സ്ഥാനക്കാരെ, ആർസനലിനെയും മാഞ്ചസ്റ്റർ സിറ്റിയെയും അട്ടിമറിച്ചുള്ള ഈ യുണൈറ്റഡ് ഫോം സ്ഥായിയായിരിക്കുമോ? വരും നാളുകളിൽ എന്താണ് പേടിക്കാനുള്ളത്? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
ഒരു പാട്ടിൽ ഇടപെടാൻ നിങ്ങൾക്ക് എന്താണ് അധികാരം? വൈക്കം മുഹമ്മദ് ബഷീറിന്റെ നോവൽ നിങ്ങൾ തിരുത്തുമോ? അതൊരു ബൗദ്ധിക സ്വത്തല്ലേ?- വി.ടി മുരളി ചോദിക്കുന്നു. പുതിയ തലമുറയുടെ പാട്ടുകേൾവിയെക്കുറിച്ച്, അർജുനൻ മാഷെയും വിദ്യാധരൻ മാഷെയും പോലുള്ള പ്രതിഭകളെ വേണ്ട രീതിയിൽ അംഗീകരിക്കാത്തതിനെയും കുറിച്ച്, സനിത മനോഹറുമായി വി.ടി. മുരളി സംസാരിക്കുന്നു. അഭിമുഖത്തിന്റെ അഞ്ചാം ഭാഗം.
ഓട്ടിസം സ്പെക്ട്രത്തിൽ വരുന്ന ഒരു കുട്ടിയെ ഗായകനായി വളർത്തിയെടുക്കുന്നതിനു പിന്നിലെ ശ്രമം വളരെ വലുതാണ്. സ്വന്തമായി തൊഴിൽ വേണമെന്നും പാട്ടുകൾ പാടണമെന്നും വരുമാനം വേണമെന്നുമെല്ലാം നിരഞ്ജൻ പറയുന്നുണ്ട്. നിരഞ്ജനും അച്ഛൻ രാംദാസും അമ്മ പ്രജിതയുമായുള്ള സംഭാഷണത്തിൻ്റെ രണ്ടാമത്തെയും അവസാനത്തെയും ഭാഗം.
കേവലം ഭൂരിപക്ഷ വർഗീയത, ന്യൂനപക്ഷ വർഗീയത എന്നിങ്ങനെ കാണുന്നതിനുപകരം പരസ്​പരം ഊർജം പകർന്ന്​ വളരുന്ന തീവ്രവാദികളായാണ് ഇസ്​ലാമിസ്റ്റുകളെയും, ഹിന്ദുത്വവാദികളെയും കാണേണ്ടത്
വരാനിരിക്കുന്ന ഏതോ ട്രെയിനിന്റെ പാളത്തില്‍ മരണവും കാത്തുകിടക്കുന്ന രണ്ടു പെണ്ണുങ്ങള്‍ ജീവിതത്തെക്കുറിച്ച് പരസ്പരം മിണ്ടിയും പറഞ്ഞും കിടക്കുന്ന അസാധാരണമായ ഒരു പ്രമേയം. റിഹാന്‍ റാഷിദ് എഴുതി റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച നോവലില്‍നിന്നൊരു അധ്യായം, നോവലിസ്റ്റിന്റെ ശബ്ദത്തില്‍ കേള്‍ക്കാം.
കൃഷി ചെയ്യാൻ മണ്ണോ വലിയ സ്ഥലങ്ങളോ വേണമെന്ന രീതികളെ ശാസ്ത്രീയമായും പരിസ്ഥിതി സൗഹാർദമായും പുതുക്കുന്നതാണ് ഹൈടെക് കൃഷി രീതികൾ. എന്തൊക്കെയാണ് ഹൈടെക് രീതികൾ ? ഏതൊക്കെ വിളകൾ കൃഷി ചെയ്യാം? സാധാരണ കർഷകർക്ക് ഇത് ചെയ്യാൻ പറ്റുമോ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സംസാരിക്കുകയാണ് ഗ്രീൻ അഡ്വൈസറും ഫാം ടെക് കൺസൾട്ടൻസി, ടെക് ഫാമിങ്ങ് ഇൻ്റർനാഷണൽ എന്നീ കമ്പനികളുടെ എം.ഡിയുമായ മുരളി മനോഹർ എം.
ജനങ്ങളുടെ ശാരീരിക ആരോഗ്യത്തിനു മാത്രമല്ല, മാനസിക ആരോഗ്യത്തിനും പൊതുസ്ഥലങ്ങളും കളിസ്ഥലങ്ങളും നിർബന്ധമാണെന്നു ബോധവൽക്കരിക്കാൻ പഞ്ചായത്തു മുതൽ നിയമസഭ വരെ അധികാരത്തിൻ്റെ വാതിലിൽ മുട്ടുകയാണ് ഒന്നരപ്പതിറ്റാണ്ടായി പ്രസാദ് വി. ഹരിദാസൻ. മഹാഭൂരിപക്ഷവും അവഗണിച്ചിട്ടും ഒരു വൻ വിജയത്തിൻ്റെ, ‘കേളകം കഥ’ പറയാനുണ്ട് പ്രസാദിന്. ഒരു സമൂഹത്തിൻ്റെ മതേരരവും മാനസികാരോഗ്യപരവും കായികവുമായ ഫ്യൂച്ചറിനു വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതം വഴി പ്രസാദ് എങ്ങനെയാണ് കേരളത്തിൻ്റെ അറിയപ്പെടാത്ത വളണ്ടിയർ ഓഫ് ദ ഇറ ആയി മാറുന്നത്?കേരളത്തിലെ പ്രമുഖ ഫുട്ബോളർമാരിലൊരാളും പൊതുസ്ഥല ആക്ടിവിസ്റ്റുമായ പ്രസാദുമായി കമൽറാം സജീവ് സംസാരിക്കുന്നു.
നിരഞ്ജൻ ഒട്ടേറെ പ്രത്യേകതകളുള്ള പാട്ടുകാരനാണ്. ചീത്ത പറയുന്ന പോലെയുള്ള രാഗങ്ങളും സന്തോഷം കൊണ്ട് നിറയുന്ന രാഗങ്ങളുമുണ്ട് എന്നാണ് നിരഞ്ജൻ പറയുന്നത്. ഈ സംഭാഷണത്തിൽ നിരഞ്ജൻ്റെ കുറേ പാട്ടുകളുണ്ട്. മദ്രാസ് യൂണിവേഴ്സിറ്റിയിൽ ബി.എ. മ്യൂസിക് വിദ്യാർത്ഥിയായ, 23 വയസ്സുള്ള നിരഞ്ജൻ ഓട്ടിസ്റ്റിക് സ്പെക്ട്രം ഡിസോർഡ (ASD) റുള്ള (Asperger syndrome (AS)) കുട്ടിയാണ്. അധ്യാപകരായ അച്ഛൻ രാംദാസും അമ്മ പ്രജിതയും നിരഞ്ജനൊപ്പം ഈ സംഭാഷണത്തിൽ പങ്കെടുക്കുന്നുണ്ട്. പാട്ട് ശാസ്ത്രീയമായി പഠിച്ചു കൊണ്ടിരിക്കുന്ന, മനോഹരമായി പാടുന്ന നിരഞ്ജന് വേദികളിൽ പാടാനും പാട്ടിൻ്റെ ആഴങ്ങളിലേക്ക് സഞ്ചരിക്കാനുമുള്ള ആത്മവിശ്വാസമുണ്ടായതിന് പിന്നിൽ വലിയ പരിശ്രമമുണ്ട്. നിരഞ്ജൻ്റെയും രാംദാസിൻ്റെയും പ്രജിതയുടെയും പരസ്പരം പൂരിപ്പിക്കുന്ന സംഭാഷണം ഭിന്നശേഷിയെ ക്രിയാത്മകമായ തലത്തിൽ കാണാൻ പ്രേരിപ്പിക്കും. പ്രായോഗികമായി എങ്ങനെ ഭിന്നശേഷിയെ നേരിടാൻ കഴിയും എന്നതിൻ്റെ ഉദാഹരണം കൂടിയാണീ വർത്തമാനം.
രണ്ട് വർഷത്തിൽ ഒരിക്കൽ നടക്കാറുള്ള ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് (AFCON) ഫിഫയുടെയും യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളുടെയും സമ്മർദ്ദം കാരണം നാല് വർഷത്തിൽ ഒരിക്കൽ ആക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ തീരുമാനം എങ്ങനെയാണ് ആഫ്രിക്കൻ ഫുട്ബോളിനെ മോശമായി ബാധിക്കുന്നതെന്ന് വിശദീകരിക്കുകയാണ് അന്താരാഷ്ട്ര പ്രശസ്തനായ ഫുട്ബോൾ ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ.
കളി കാണാതെ 1- 0 എന്ന സ്കോർ മാത്രം കണ്ടവർക്ക് സെനഗൽ - മൊറോക്കോ ഫൈനൽ ഒരു വിരസമായ കളിയായിരുന്നു എന്നു തോന്നാം. എന്നാൽ ഈയടുത്ത് നടന്ന ഏറ്റവും ഉജ്ജ്വലമായ ഫുട്ബോൾ മത്സരമായിരുന്നു AFCON ഫൈനലിലേത്. കളിക്ക് കളി, കളി തീരുന്ന മിനുറ്റിലെ പെനാൽറ്റി. തർക്കം. 20 മിനുറ്റ് കളി നിർത്തിവെക്കാൻ കാരണമായ സെനഗൽ വാക്കോഫ്, സെനഗലിൻ്റെ വമ്പൻ തിരിച്ചുവരവ്. കളിയും ഡ്രാമയും നിറഞ്ഞ ഫൈനൽ വിലയിരുത്തുകയാണ് അന്താരാഷ്ട്ര പ്രശസ്തനായ ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.
ചിലർ കളിക്കുന്നു. ചിലർ വായിക്കുന്നു. അതാ, അവിടെയൊരു സ്പീച്ച്, അപ്പുറത്തൊരു കോൺസെർട്ട്, ഒരാൾ നൃത്തം ചെയ്യുന്നു, മറ്റൊരാൾ നിലത്തിരുന്ന് ചിത്രം വരക്കുന്നു. ഐസ് ക്രീമുമായി മറ്റൊരാൾ. അതിനിടയിൽ ചെറിയ കുട്ടികൾ പന്തുകളിക്കുന്നു. പ്രമുഖ അന്താരാഷ്ട്ര സ്പോർട്സ് ജേണലിസ്റ്റായ ദിലീപ് പ്രേമചന്ദ്രൻ്റെ ലോകസഞ്ചാരം വളരെ വലുതാണ്. ഫുട്ബോൾ ആവട്ടെ ക്രിക്കറ്റ് ആവട്ടെ കളികൾ പോലെ ദിലീപിന് പ്രിയപ്പെട്ടതാണ് ഗ്രൗണ്ടുകളും സ്ക്വയറുകളും പോലത്തെ പൊതു സ്ഥലങ്ങൾ. “കുട്ടികൾക്കും കളിയിലെ താൽപര്യം വരാൻ ആദ്യം ചെയ്യേണ്ടത് കോച്ചിംഗ് അല്ല, അതു തുടങ്ങേണ്ടത് ഓപ്പൺ സ്പെയിസിൽ പന്തുതട്ടിക്കളിച്ചിട്ടാണ്.” ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.
ഒരു ശലഭത്തിന്റെ പ്രവചനാതീതമായ ചലനനിയമങ്ങൾ പോലെ, ഭാഷയെയും ഭാവനയെയും ആഖ്യാനത്തെയും ആവിഷ്കരിക്കുന്ന, മലയാളത്തിൽനിന്ന് ഭാവിയിലേക്കുള്ള നോവൽ. അരുൺ പ്രസാദ് എഴുതി റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച 3 AM എന്ന നോവലിൽനിന്ന് ഒരു അധ്യായം കേൾക്കാം.
ജലന്ധർ അതിരൂപത ആർച്ച് ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിത, സിസ്റ്റർ റാണിറ്റ് കഴിഞ്ഞ ദിവസമാണ് സ്വയം വെളിപ്പെടുത്തിക്കൊണ്ട് ഏഷ്യാനെറ്റിന് അഭിമുഖം നൽകിയത്. അതിലവർ താനനുഭവിച്ചതും അനുഭവിച്ചു കൊണ്ടിരിക്കുന്നതുമായ കടുത്ത നീതിനിഷേധത്തെക്കുറിച്ച് വിശദമായി സംസാരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഫ്രാങ്കോ മുളയ്ക്കൽ കേസിനെക്കുറിച്ചും കേസിനെ തുടർന്നുള്ള സിസ്റ്റർ റാണിറ്റിൻ്റെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും സഭയ്ക്കുള്ളിൽ കന്യാസ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും സഭയിലെ പൗരോഹിത്യാധികാരത്തിൻ്റെ ധിക്കാരത്തെക്കുറിച്ചും സംസാരിക്കുകയാണ് കത്തോലിക്കാ വൈദികനും ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിൻ്റെ നേതാവുമായിരുന്ന ഫാദർ അഗസ്റ്റിൻ വട്ടോളി.
loading
Comments 
loading