മസ്തിഷ്‌കത്തെ പരുവപ്പെടുത്താന്‍, അതിനെ തീവ്രമായി ബാധിക്കുന്ന ഡ്രഗുകള്‍ തന്നെ ഉപയോഗിക്കുക എന്ന വിചിത്ര പ്രതിഭാസം ചികിത്സാമേഖലയില്‍ ഇന്ന് അംഗീകരിക്കപ്പെടുന്നുണ്ട്. അതായത്, MDMA എന്ന മാരക ലഹരിവസ്തു, മാനസികാരോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്ക് ഉപയോഗിക്കുക. കഞ്ചാവ് പല രാജ്യങ്ങളിലും ഇന്ന് നിയമപരമാണ്.ശാസ്ത്രഗവേഷണത്തില്‍ ഇന്ന് നടക്കുന്ന ഏറ്റവും പുതിയ പ്രവണതകളെ പരിചയപ്പെടുത്തുകയാണ് എതിരന്‍ കതിരവന്‍, 'കാമേന്ദ്രിയങ്ങള്‍ ത്രസിക്കുന്നത്' എന്ന പുസ്തകത്തിലൂടെ. റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിലെ ഒരു ഭാഗം കേള്‍ക്കാം.
‘‘ഡിജിറ്റലാവുക, Cyborg ആവുക എന്നാൽ നിയന്ത്രണം എന്നു കൂടി അർത്ഥം വരുന്നു. അത് അധികാരമുള്ള ഭരണകൂടമാകാം, അല്ലെങ്കിൽ നിസ്സാരനായ ഒരു ഹാക്കറുമാകാം. നിങ്ങളുടെ ചിരി, നിങ്ങളുടെ കരച്ചിൽ നിങ്ങളുടെ രതിമൂർച്ഛ ഇതാരുടെയൊക്കെ ഡാറ്റാബേസുകളിൽ കാണും?’’
മഹത്തായ ക്രിക്കറ്റൊന്നും സംഭവിക്കുന്നില്ലെങ്കിലും ഏഷ്യാ കപ്പിൽ രാഷ്ട്രീയം നല്ല കളിയാണ് കാഴ്ചവെക്കുന്നത്. ഇന്ത്യാ - പാകിസ്ഥാൻ കളികളിലല്ല ചർച്ചയൊന്നും. പാകിസ്താനാവട്ടെ തൊടുന്നതൊക്കെ രാഷ്ട്രീയവൽക്കരിക്കുന്നു. ഷേക്ക് ഹാൻഡ് വിവാദം തൊട്ട് ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ അകപ്പെട്ട പ്രതിസന്ധിയെക്കുറിച്ചു വരെ സംസാരിക്കുകയാണ് പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവിനോട്.
വിവിധ ഭാഷകളിലായി 40000 ത്തിൽ അധികം പാട്ടുകൾ പാടി ഇന്ത്യൻ സംഗീത ചരിത്രത്തിൽ ഇടം നേടിയ പാട്ടുകാരൻ.. നിരവധി ഹിറ്റുകൾ സമ്മാനിച്ചു ജന്മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ അദ്ദേഹം കോവിഡ് ബാധിച്ചു മരണമടഞ്ഞിട്ട് 5 വർഷങ്ങൾ പൂർത്തിയായി. പാട്ടുകളിൽ നിന്ന് പാട്ടുകളിലേക്കുള്ള ആ സംഗീതയാത്ര ഇന്നത്തെ പാട്ടുകഥയിൽ
"ഞാനൊരു പടമെടുക്കുന്നുണ്ട്. കെ ജി ജോർജ് എന്നൊരാളാണ് സംവിധാനം ചെയ്യുന്നത്. അതിൽ ആശാനൊരു വേഷം ചെയ്യണം. ബുദ്ധിമുട്ടില്ലെങ്കിൽ സഹകരിക്കുക, ചെയ്യാമെങ്കിൽ മറുപടി ഇതിൽ തന്നെ എഴുതി അയച്ചാൽ മതി." മറുപടി എഴുതി കത്ത് കൊണ്ടുവന്ന ആളിന്റെ കൈയിൽ തിലകൻ കൊടുത്തുവിട്ടു. ആ സിനിമയാണ് 1978 ൽ പുറത്തുവന്ന "ഉൾക്കടൽ". ഇന്ന് കെ ജി ജോർജിന്‍റെയും തിലകന്‍റെയും ഓർമ ദിനം
രണ്ട് കൊലക്കേസിൽ പ്രതിയായി 50 വർഷം തടവിന് വിധിക്കപ്പെട്ട് ആൻഡമാൻ ജയിലിൽ കഴിയുമ്പോൾ സവർക്കർ, ബ്രിട്ടീഷ് അധികാരികൾക്ക് നിരവധി തവണ മാപ്പപേക്ഷ നൽകിയിരുന്നു. ബ്രിട്ടീഷ് അനുകൂലിയായി മാറാം എന്ന വാഗ്ദാനമായിരുന്നു അതിലേറെയും. എല്ലാക്കാലത്തും വിവാദമായിരുന്ന സവർക്കറുടെ മാപ്പപേക്ഷകളുടെ യാഥാർത്ഥ്യം വിവരിക്കുകയാണ് പി.എൻ. ഗോപീകൃഷ്ണൻ. "സവർക്കർ എന്ന ചരിത്ര ദുസ്വപ്നം " പരമ്പരയുടെ അഞ്ചാം ഭാഗം.
തൊഴിൽ രംഗത്തും സാമൂഹിക ജീവിതത്തിലും നിഷേധിക്കപ്പെടുന്ന അടിസ്ഥാന അവകാശങ്ങൾക്കായി കേരളത്തിലെ അന്തർ സംസ്ഥാന തൊഴിലാളികൾ ഒറ്റപ്പെട്ട സമരങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ, ഈ അവകാശസമരങ്ങൾ സംഘടിതരൂപത്തിലേക്ക് വളരാനുള്ള സാധ്യതകളുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. അന്തർ സംസ്ഥാന തൊഴിലാളി സമൂഹം, കേരളീയത എന്ന പ്രാദേശിക ദേശീയതയുടെ പുനഃസംഘാടനത്തിനിടയാക്കുമോ എന്ന വിഷയവും ചർച്ച ചെയ്യുന്നു. ANRF പ്രൊജക്റ്റ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. ബിജുലാൽ എം.വി, പ്രൊജക്റ്റ് അസോസിയേറ്റ് നവാസ് എം. ഖാദർ എന്നിവരുമായി കെ. കണ്ണൻ നടത്തുന്ന സംഭാഷണത്തിന്റെ അവസാന ഭാഗം.
ആരായിരുന്നു പോപ്പ് ഫ്രാന്‍സിസ്. ഒരു വ്യാഴവട്ടക്കാലം കൊണ്ട് കത്തോലിക്കരുടെയും ക്രൈസ്തവരുടെയും മാത്രമല്ല, മാനവരാശിയുടെ മുഴുവന്‍ ഹൃദയം കവര്‍ന്ന മനുഷ്യന്‍. ജനകോടികളെ കാരുണ്യപൂര്‍വം ചേര്‍ത്തുപിടിച്ച മഹാ ഇടയന്‍. പാപ്പ പകര്‍ന്നുനല്‍കിയ അത്തരമൊരു കാരുണ്യനിമിഷത്തെക്കുറിച്ചാണ് അബുദാബിയില്‍ പ്രവാസിയായി ജീവിക്കുന്ന ജിഗിന റോഷന്‍ ഗോമസ് എഴുതുന്നത്. അബുദാബിയിലെ സെന്റ് ജോസഫ് കത്തീഡ്രലില്‍, പോപ്പ് ഫ്രാന്‍സിസിന്റെ സാന്നിധ്യത്തില്‍ നടന്ന ഒരു അസുലഭ സംഭവത്തെക്കുറിച്ച് 'പാപ്പ, പോപ്പ് ഫ്രാന്‍സിസിനെ വായിക്കാം' എന്ന പുസ്തകത്തില്‍ അവര്‍ എഴുതുന്നു. പുസ്തകത്തിലെ ആ അധ്യായം കേള്‍ക്കാം:
‘അവിടെ സർക്കാർ ചെലവിൽ കുംഭമേളയാകാമെങ്കിൽ ഇവിടെ അയ്യപ്പ സംഗമവുമാവാം എന്നാണ് വാദമെങ്കിൽ സർക്കാർ ചെലവിൽ അതു സാധ്യമല്ല എന്നു തന്നെ, ഭരണഘടന വെച്ച് മറുപടി പറയേണ്ടതുണ്ട്’- ഡോ. അമൽ സി. രാജൻ
കാൻസർ ചികിത്സക്കുശേഷം സ്ത്രീകൾക്ക് ആത്മവിശ്വാസം തിരിച്ചുപകരാൻ സഹായിക്കുന്നതാണ് ബ്രസ്റ്റ് റീകൺസ്ട്രക്ഷൻ സർജറി. എന്നാൽ ആവശ്യത്തിന് അവബോധം ഇല്ലാത്തതിനാൽ കേരളത്തിൽ ഇത്തരം ചികിത്സ തേടുന്ന രോഗികളുടെ എണ്ണം ഇപ്പോഴും കുറവാണ്. അതുപോലെ നടുവേദന, ചുമലുവേദന (shoulder pain) തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന സ്തനങ്ങളുടെ അമിതവളർച്ചയ്ക്കും കോസ്മെറ്റിക് സർജറി ഫലപ്രദമായ പരിഹാരം നൽകുന്നു.ഏത് കോസ്മെറ്റിക് സർജറി ചെയ്താലും, രോഗികൾ പാലിക്കേണ്ട മുൻകരുതലുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വളരെ പ്രധാനമാണെന്ന് വിശദീകരിക്കുകയാണ്, കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിലെ പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റും ചീഫുമായ ഡോ. കൃഷ്ണകുമാർ കെ.എസ്.
കേരളത്തിലെ ഒരു തൊഴിലാളി സമൂഹം എങ്ങനെ ജീവിക്കുന്നു എന്നതിന്റെ തിളയ്ക്കുന്ന ഉദാഹരണം പെരുമ്പാവൂരിൽ കാണാം. ആസാമിൽനിന്ന് മീൻ കൊണ്ടുവന്ന് കച്ചവടം ചെയ്യുന്ന ഒരു ആസാമീസ് തൊഴിലാളിയുണ്ട് പെരുമ്പാവൂരിൽ. ചിലർ വന്ന് അദ്ദേഹം വിൽക്കാൻ വെച്ചിരിക്കുന്ന മീൻ മൊത്തം എടുത്ത് എറിഞ്ഞുകളയും. നട്ടുച്ച സമയത്ത് പലതവണ കേരളത്തിൽ സംഭവിച്ചതാണിത്. ഇതൊരു സാമ്പത്തിക നഷ്ടം മാത്രമല്ല, വലിയൊരു ഷോക്ക് കൂടി ആ തൊഴിലാളിയിലുണ്ടാക്കുന്നുണ്ട്. കേരളത്തിലെ അന്തർസംസ്ഥാന തൊഴിലാളികൾക്ക് എന്തുകൊണ്ട് ഇന്നും ഒരു 'അദൃശ്യ സമൂഹ'മായി ജീവിക്കേണ്ടിവരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് എം.ജി യൂണിവേഴ്സിറ്റി നടത്തിയ പഠനം. ANRF പ്രൊജക്റ്റ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. ബിജുലാൽ എം.വി, പ്രൊജക്റ്റ് അസോസിയേറ്റ് നവാസ് എം. ഖാദർ എന്നിവരുമായി കെ. കണ്ണൻ സംസാരിക്കുന്നു.
കഴിഞ്ഞ ഏഴു വർഷത്തിനിടെ ആറുപേരെ മാത്രം ബാധിച്ചിരുന്ന അമീബിക് മസ്തിഷ്ക ജ്വരം ഈയടുത്തായി കേരളത്തിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. മരണസാധ്യത കൂടുതലുള്ള ഈ രോഗത്തെ നേരിടാൻ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്? രോഗത്തിനുള്ള ചികിത്സ എന്തെല്ലാമാണ്? ഡോ. അനൂപ് കുമാര്‍ എ.എസ് സംസാരിക്കുന്നു.
കഴിഞ്ഞ 30 വർഷമായി പ്ലാസ്റ്റിക് സർജറി രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടറാണ് തൃശൂർ സ്വദേശിയായ ഡോ. അനിൽജിത്ത് വി.ജി. മകൾ ഡോ. ഗോപിക ജിത്തും സമാന വഴിയിലാണിപ്പോൾ. പ്ലാസ്റ്റിക് സർജറിയുടെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഇവർ. റീ കൺസ്ട്രക്ടീവ്, കോസ്മെറ്റിക് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാണ് പ്ലാസ്റ്റിക് സർജറിയിലുള്ളത്. വിചിത്ര ആവശ്യങ്ങളുമായി സമീപിക്കുന്നവരെക്കുറിച്ചും ശാരീരിക പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരെ ആത്മവിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ചും ഈ രംഗത്തെ നൂതനമായ ആശയങ്ങളേയും സാങ്കേതിക വിദ്യകളെക്കുറിച്ചും സംസാരിക്കുന്നു.
‘‘ഗ്രൗണ്ടിൽ കമാൻഡുകളുടെ രൗദ്രശബ്ദത്തിനും മീതെ ഹവിൽദാർ സാറിന്റെ 'മ'യും 'പൂ'യും തുടങ്ങുന്ന തെറിവിളികൾ മുഴങ്ങി. ഗ്രൗണ്ടിൽ പരിശീലനമുറകളിൽ ഇല്ലാത്ത ചാട്ടങ്ങൾ ചാടിച്ച് കാലുകൾ തകരാറിലാക്കി. ഗ്രൗണ്ടിലെ പണിഷ്മെന്റുകൾ കുറയ്ക്കാൻ രാത്രി ബാരക്കിലെത്തി ഓരോരുത്തരോട് രഹസ്യമായി പണം വാങ്ങി. കൊടുക്കാത്ത എന്നെപ്പോലുള്ളവരെ പിന്നീട് ഗ്രൗണ്ടിൽ നിലത്തുനിർത്താതെ തുള്ളിച്ചു’’- പൊലീസ് പരിശീലനകാലത്തെ അതി കഠിനവും മനുഷ്യത്വരഹിതവുമായ മുറകളെക്കുറിച്ച് സംസാരിക്കുന്നു സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന്.
മലപ്പുറം ഒപ്പനപ്പാട്ടിന്റെയും ദഫ്മുട്ടിന്റെയുമെല്ലാം പാശ്ചാത്തലത്തില്‍ ചിത്രീകരിക്കപ്പെട്ടിരുന്ന പ്രദേശം. ചിലര്‍ അതു മാത്രം കണ്ടു, വിശ്വസിച്ചു. മറ്റു ചിലര്‍ തിരൂരും തുഞ്ചന്‍ പറമ്പും വരെ എത്തി. ഷംഷാദ് ഹുസൈന്‍ മലപ്പുറത്തെ ഏറ്റവും സാധാരണമായ ജീവിതങ്ങള്‍ക്കൊപ്പം അതീവ രസകരമായി സഞ്ചരിക്കുകയാണ്. അത് മലപ്പുറത്തെ പെണ്ണുങ്ങളുടെ ആത്മകഥമായി മാറുന്നു. മലപ്പുറത്തിന്റെ തന്നെ എഴുതപ്പെടാത്ത ഒരു ജീവചരിത്രമായി മാറുന്നു. റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച 'മലപ്പുറം പെണ്ണിന്റെ ആത്മകഥ' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം കേള്‍ക്കാം.
‘‘ഇടംകൈയരാകുന്നത് സ്വാഭാവികമാണ്. അതൊരു വൈകല്യമല്ല. വളരാനും, ഉന്നത സ്ഥാനങ്ങളിൽ എത്താനും വലംകൈയരെ പോലെ ഇടംകൈയർക്കും തുല്യ അവകാശമുണ്ട്. അവരുടെ അവകാശങ്ങളെ നിഷേധിക്കുകയോ, സാമൂഹിക സ്വീകാര്യതക്കുവേണ്ടി അടിച്ചമർത്തുകയോ ചെയ്യരുത്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. വി. ജിതേഷ് എഴുതിയ ലേഖനം.
‘‘1974-ൽ എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയപ്രവർത്തനത്തിന് തുടക്കമിട്ട സീതാറാം യെച്ചൂരിയുടെ പിന്നീടുള്ള അഞ്ചു പതിറ്റാണ്ടിലെ ജീവിതം സോഷ്യലിസത്തോടും ജനകീയ വിമോചനത്തോടുമുള്ള അചഞ്ചലമായ പ്രതിബന്ധതയുടേതായിരുന്നു’’- യെച്ചൂരിയുമായുള്ള മൂന്നു പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ വിനിമയങ്ങളെക്കുറിച്ച് എഴുതുന്നു വിജൂ കൃഷ്ണൻ. സീതാറാം യെച്ചൂരി വിട പറഞ്ഞിട്ട് ഇന്ന് ഒരു വർഷം.
റെയിൽവേയിൽ കൺട്രോളറുടെ വിശ്രമവും സമാധാനവുമില്ലാത്ത ജോലികൾ എന്തൊക്കെയാണ് എന്ന് വിവരിക്കുകയാണ് ടി.ഡി. രാമകൃഷ്ണൻ. കൺട്രോളററിയാതെ ഒന്നും നടക്കാൻ പാടില്ല എന്നാണ്. കൺട്രോളർ കാലത്തെ ജീവിതമാണ് TD@train എന്ന പരമ്പരയിലെ ഈ ഭാഗത്തിൽ പറയുന്നത്.
യു.ഡി.എഫ്- എൽ.ഡി.എഫ് ഭരണകൂടങ്ങളും മുഖ്യമന്ത്രിമാരും പൊലീസ് സംവിധാനത്തെ എങ്ങനെയാണ് ഉപയോഗിച്ചതും ദുരുപയോഗിച്ചതും എന്ന് പരിശോധിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.പി. ചെക്കുട്ടി. ഒപ്പം, കെ. കരുണാകരൻ മുതൽ പിണറായി വിജയൻ വരെയുള്ളവരുടെ കാലത്ത് ആഭ്യന്തര വകുപ്പുകളിൽ നടന്ന രാഷ്ട്രീയ ബലാബലങ്ങളുടെ രസതന്ത്രവും.
“സവർക്കർ എന്ന ചരിത്ര ദുസ്വപ്നം” പി.എൻ. ഗോപീകൃഷ്ണൻ്റെ പ്രഭാഷണ പരമ്പരയുടെ മൂന്നാം ഭാഗം. വി.ഡി. സവർക്കർ ഇംഗ്ലണ്ടിലേക്ക് പോകാനുണ്ടായ സാഹചര്യവും അവിടെ നടത്തിയ പ്രവർത്തനങ്ങളും വിശദീകരിക്കുന്നു. സങ്കുചിത ദേശീയതയുടെ, കുടിപ്പകയുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ ബ്രിട്ടീഷ് വിരുദ്ധത എങ്ങനെയാണ് യഥാർത്ഥത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ ആശയങ്ങളെയും മുന്നോട്ടു പോക്കിനെയും തടസ്സപ്പെടുത്തിയത് എന്ന് വിശകലനം ചെയ്യുന്നു.